Dec 31, 2010

തിരയോട്


തിരയോടെനിക്കൊരുപാട്
ആരായാന്‍ ഉണ്ടായിരുന്നു
പതിയെ ഞൊറി കൂടി വരുന്ന
തിരകളില്‍ ഞാന്‍ എന്നെ
കാണുക ആയിരുന്നു .....
അകലെ കറുപ്പാണ്‌
അടിയില്‍ അഗാധത ആണ്
അങ്ങും ഇങ്ങും നിറഞ്ഞ
അനിശ്ചിതതത്വം ആണ്
എന്നിട്ടും നീ ....ഇത്ര
സുന്ദരമായി സന്തോഷകരമായി
ഒഴുകുന്നത് എങ്ങനെ എന്ന്
എനിക്കറിയണം ... അത്
അറിഞ്ഞിട്ടു വേണം
ഉത്തരമില്ലാത്ത ചോദ്യമായ
എന്‍റെ ജീവിതത്തിനു ഒരു
ഉത്തരം കണ്ടെത്താന്‍ .....

പരിഭവം



പഴയ തെങ്ങ് ഇപ്പോഴും
                  അവിടെ ഉണ്ടാകും
പഴയ പടവുകളും
                  അവിടെ തന്നെ കാണും
പഴയ ഇടനാഴിയും
                   മാറാതെ ഉണ്ടാകും
പക്ഷെ ....പഴയ ഞാനും നീയും
                 എന്നേ  മരിച്ചില്ലേ .....

Dec 2, 2010

മഞ്ഞു തുള്ളി

മഞ്ഞു തുള്ളി അവളൊരു നാള്‍ 
സൂര്യനെ കണ്ടു കൊതിച്ചു 
അകം നിറഞ്ഞ പ്രേമ പരാഗങ്ങള്‍ 
അധരങ്ങളില്‍ പകരാന്‍ കൊതിച്ചു 
പ്രിയനവന്റെ സ്നേഹ കിരണങ്ങള്‍ 
മെയ്യില്‍ ഏറ്റുവാങ്ങി മഴവില്ല് 
വിടര്‍ത്താന്‍ മനം തുടിച്ചു 
അണിഞ്ഞൊരുങ്ങി അവളെന്നും
അതിരാവിലെ അരികിലെ 
ഇലത്തുമ്പില്‍ എത്തി നോക്കും
അവനുയരുന്നതും കാത്ത്......
കാത്തിരിക്കുന്ന കാമിനിയെ 
ചേര്‍ത്ത് പിടിച്ച്‌  ഒന്ന് ചുംബിച്ചു-
 ണര്‍ത്താന്‍ കള്ള കാമുകനും കൊതിച്ചു 
പക്ഷെ അവനെത്തും മുന്‍പേ 
അവരടുക്കും മുന്‍പേ പാവം 
അവളുരികി തീരും അവന്‍റെ ചൂടിനാല്‍ .... 

മുഖം മൂടികള്‍

















മുഖം മൂടികള്‍ വില്‍ക്കുന്ന കടയില്‍വല്ലാത്ത തിരക്ക്
ആണല്ലോ ?മുഖമുയര്‍ത്തിഞാന്‍ ഒന്ന് എത്തി നോക്കി
പണ്ഡിതനും പതിവ്രതയും പാമരനും പാതിരിയും
വിദ്യാര്‍ഥിയും അധ്യാപകനും മുസ്ലിയാരും എന്നുവേണ്ട
സകലരും ഒന്നിച്ചുണ്ടല്ലോ ,ഞാനും കടയില്‍ കയറി നോക്കി
പണ്ഡിതന്‍റെതു  വേണ്ടാത്തൊരു പാമരനാം അക്രമിക്ക്
പതിവ്രതയുടെത് വേണ്ടത് സ്ഥലത്തെ പ്രധാന വേശ്യക്ക്
വേറെയും ഉണ്ട് പലതരത്തില്‍ സ്പെഷ്യല്‍ ഇനങ്ങള്‍
സ്നേഹം തുളുമ്പുന്ന ഒരു മുഖംമൂടി , ഗൗരവം നിറഞ്ഞ മറ്റൊന്ന്
സങ്കടം തോന്നുന്ന ഒന്ന് , ബുദ്ധി ജീവികള്‍ക്ക് പ്രത്യേകമോന്ന്
കരയുന്ന മുഖത്തിന്‌ വേണ്ടി തിരക്കുകൂട്ടുന്ന പിച്ച തൊഴിലാക്കിയവര്‍
സ്വാമിയുടേത് വേണ്ടത് തെണ്ടി തിരിഞ്ഞു നടന്നിരുന്ന അവിവേകിക്ക്
കൂട്ടത്തില്‍ മാറ്റിയെടുക്കലും തകൃതിയായി നടക്കുന്നു
"ഇന്നലെ വരെ പണ്ഡിതനായിരുന്നു പോരാ ഇനി ജന സേവകന്‍റെത് വേണം "
ശബ്ദം കേട്ട് നോക്കുമ്പോള്‍ ആ മൂലയില്‍ അതിലേറെ തിരക്കാണ്
കാമുകിമാരുടെതിനും കാമുകന്മാരുടെതിനും നല്ല ആവശ്യക്കാരുണ്ട്
അപ്പോളാണ് ഭാര്യ നേരെത്തെ ചെല്ലാന്‍ പറഞ്ഞത് ഓര്മ വന്നത്
വേഗം നടക്കുന്നതിനിടയില്‍ വഴിയില്‍ പലരെയും കണ്ടു ഞാന്‍ പക്ഷേ .. 
ഇവരെല്ലാം ശരിക്കും ഇവര്‍ തന്നെ ആണോ ? അതോ മുഖം മൂടിക്കാരോ 
ഞാന്‍ കണ്ണടച്ച്  നടന്നു പക്ഷെ ഒരു സംശയം എന്‍റെ ഭാര്യയും ഇത് പോലെ ....